2009, ജൂലൈ 23, വ്യാഴാഴ്‌ച

ലോകനേതാവ്




നാം മുഹമ്മദ്നബിയെ ലോകനേതാവെന്ന് വാഴ്ത്തുന്നു. വാസ്തവത്തില്‍ ഇതൊരു വലിയ വിശേഷണമാണ്. ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ലോകത്തിനു മഹത്തായ സംഭാവനകള്‍ നല്‍കിയ ആളായിരിക്കണം. പ്രസ്തുതവിശേഷണം അതിശയോ ക്തിയാവാതിരിക്കണമെങ്കില്‍ വസ്തുതകളുടെ പിന്‍ബലം അതിനുണ്ടായിരിക്കണം. ലോകനേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയില്‍ ഉണ്ടായിരിക്കേണ്ട ഒന്നാമത്തെ ഗുണം അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒരു പ്രത്യേക സമുദായത്തിനോ വംശത്തിനോ വര്‍ഗത്തിനോ വേണ്ടിയായിരിക്കരുത് എന്നതാണ്. മറിച്ച് ലോകം മുഴുക്കെയുള്ള മനുഷ്യസമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച ആളായിരിക്കണം അദ്ദേഹം. ഒരു ദേശത്തിന്റെയോ ജനതയുടെയോ നേതാവിന് നിങ്ങള്‍ക്ക് ഏതു വിശേഷണവും നല്‍കാവുന്നതാണ്. പക്ഷേ, അയാള്‍ നിങ്ങളുടെ രാജ്യക്കാരനോ സമുദായക്കാരനോ അല്ലെങ്കില്‍ നിങ്ങള്‍ക്കയാള്‍ നേതാവായിരിക്കുകയില്ല. ചൈനയുടെയോ സ്പെയിനിന്റെയോ ക്ഷേമത്തിനു വേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാളോട് ഇന്ത്യക്കാരനായ എനിക്കു എന്തു താല്പര്യമുണ്ടാകാനാണ്? അയാളെ ഞാനെന്തിനു എന്റെ നേതാവാക്കണം? അയാള്‍ തന്റെ സമുദായമാണ് മറ്റെല്ലാ സമുദായത്തേക്കാളും ഉത്തമമെന്ന് വാദിക്കുകയും മറ്റുള്ള സമുദായങ്ങളെയെല്ലാം ഇടിച്ചു താഴ്ത്തുകയും ചെയ്താ ലോ, അയാളെ എനിക്കു വെറുക്കേണ്ടി വരും.എല്ലാ മനുഷ്യരെയും എല്ലാ രാഷ്ട്രങ്ങളെയും ഒന്നായി കാണുകയും എല്ലാവരോടും ഒരുപോലെ ഗുണകാംക്ഷയു ള്ളവനായിരിക്കുകയും ചെയ്യുമ്പോഴേ, ഒരാള്‍ എല്ലാ രാജ്യങ്ങളിലെയും മുഴുവന്‍ ജനങ്ങള്‍ക്കും സ്വീകാര്യനാ യിത്തീരൂ. ലോകനേതാവിനു ഉണ്ടായിരിക്കേണ്ട രണ്ടാമത്തെ ഗുണം അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ലോകജനതക്കാ കമാനം മാര്‍ഗദര്‍ശകമായിരിക്കണമെന്നതാണ്.മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനം പരിഹാരമായിരിക്കുകയും വേണം. നേതാവ് എന്ന വാക്കിന്റെ വിവക്ഷ തന്നെ മാര്‍ഗദര്‍ശകന്‍ എന്നാണ്. നന്മയിലേക്കും പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും വഴി കാട്ടുവാനാണ് നേതാവിനെ ആവശ്യമായി വരുന്ന തുതന്നെ. അപ്പോള്‍ ലോകത്തെ സകല ജനങ്ങളുടെയും നന്മക്കും ഗുണത്തിനുമുള്ള മാര്‍ഗം കാണിക്കുന്ന ആളാ യിരിക്കണം ലോകനേതാവ്. ലോകനേതാവിനു ഉണ്ടായിരിക്കേണ്ട മൂന്നാമത്തെ ഗുണം അദ്ദേഹത്തിന്റെ നേതൃത്വവും മാര്‍ഗദര്‍ശനവും ഒരു നിശ്ചിത കാലത്തേക്കു മാത്രമുള്ളതായിരിക്കരുതെന്ന താണ്. മറിച്ച്, എല്ലാ കാലത്തിനും എല്ലാ സാഹചര്യത്തി നും ഗുണകരമായിരിക്കണം അത്. എക്കാലത്തും അത് ശരിയും സുബദ്ധവുമായിരിക്കണം; എന്നേക്കും സ്വീകാര്യവും. ഒരു കാലത്ത് പ്രയോജനപ്രദവും മറ്റൊരു കാലത്ത് പ്രയോജന രഹിതവുമായ മാര്‍ഗദര്‍ശനം നല്‍കുന്ന ഒരാള്‍ ലോകനേതാവായിരിക്കാന്‍ കൊള്ളു കയില്ല. തന്റെ നേതൃത്വവും മാര്‍ഗദര്‍ശനവും ലോകാന്ത്യം വരെ ഉപകാരപ്രദമാണെങ്കിലേ ഒരാള്‍ ലോകനേതാവാകു കയുള്ളൂ. ലോകനേതാവിനു ഉണ്ടായിരിക്കേണ്ട നാലാമത്തെ ഗു ണം തത്ത്വങ്ങളും സിദ്ധാന്തങ്ങളും മാത്രം നല്‍കി തന്റെ ദൌത്യം പൂര്‍ത്തീകരിച്ച ഒരാളായിരിക്കരുത് അദ്ദേഹം എന്നതാണ്. മറിച്ച്, സ്വജീവിതത്തിലൂടെ ആ തത്ത്വങ്ങളു ടെ പ്രായോഗികത അദ്ദേഹം തെളിയിക്കേണ്ടതുണ്ട്. ആ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയും വേണം. സിദ്ധാന്തങ്ങള്‍ മാത്രം സ മര്‍പ്പിക്കുന്ന ഒരാള്‍ക്ക് ഏറിയാല്‍ ഒരു ചിന്തകനാവാം. നേതാവാകണമെങ്കില്‍ സിദ്ധാന്തങ്ങളെ ജീവിതത്തില്‍ പ്രായോഗികമായി നടപ്പിലാക്കുകകൂടി വേണം. ഇനി ലോകനേതാവെന്ന് വാഴ്ത്തുന്ന നബിയില്‍ ഈ ഗുണങ്ങള്‍ എത്രകണ്ട് ഉണ്ടെന്ന് പരിശോധിക്കാം. ആദ്യമായി ഒന്നാമത്തെ ഉപാധി തന്നെയെടുക്കുക: നബിയുടെ ജീവിതത്തെ കുറിച്ച് പഠിക്കുകയാണെങ്കില്‍, ആ ജീവിതം ഒരു ദേശീയവാദിയുടെയോ ഒരു ദേശസ്നേ ഹിയുടേതു പോലുമോ ആയിരുന്നില്ലെന്നു എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. മറിച്ച്, ഒരു മനുഷ്യസ്നേഹിയു ടേതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ജീവിതത്തെ കുറിച്ച് സാര്‍വലൌകികമായ ഒരു കാഴ്ചപ്പാടാണ് അദ്ദേഹത്തിന്നുണ്ടായിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ചി ടത്തോളം എല്ലാ മനുഷ്യരും ഒരുപോലെയായിരുന്നു. എതെങ്കിലും പ്രത്യേക വര്‍ഗത്തോടോ വിഭാഗത്തോടോ സമുദായത്തോടോ ദേശത്തോടോ വംശത്തോടോ ആയിരുന്നില്ല അദ്ദേഹത്തിന്റെ താല്പര്യവും പ്രതിബദ്ധ തയും. പണക്കാരെയും പാവപ്പെട്ടവരെയും ഉന്നതരെയും താഴ്ന്നവരെയും കറുത്തവരെയും വെളുത്തവരെയും അറബികളെയും അനറബികളെയും പാശ്ചാത്യരെയും പൌരസ്ത്യരെയും ആര്യന്മാരെയും ദ്രാവിഡന്മാരെയുമെ ല്ലാം മനുഷ്യവംശത്തിലെ അംഗങ്ങളായി അദ്ദേഹം പരിഗ ണിച്ചു. ഏതെങ്കിലുമൊരു വിഭാഗത്തോട് മറ്റുള്ളവരോടി ല്ലാത്ത താല്പര്യവും ബന്ധവും അദ്ദേഹത്തിന്നുണ്ടായി രുന്നു എന്നു സംശയം തോന്നിപ്പിക്കുന്ന വാക്കോ പ്രവൃത്തിയോ ജീവിതാന്ത്യം വരെ അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. ഇക്കാരണത്താലാവണം അദ്ദേഹത്തിന്റെ ജീവിതകാല ത്തുതന്നെ എത്യോപ്യക്കാരും പേര്‍ഷ്യക്കാരും റോമക്കാരും ഈജിപ്തുകാരും ഇസ്രായീല്യരുമെല്ലാം അറബികളെപ്പോലെത്തന്നെ അദ്ദേഹത്തിന്റെ സഖാക്കളും അനുയായികളുമായിത്തീര്‍ന്നത്. പില്‍ക്കാലത്ത് ഭൂമിയുടെ എല്ലാ കോണിലുമുള്ള എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരി ക്കുകയുണ്ടായി. നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിദൂര സ്ഥലമായ അറേബ്യയില്‍ ജനിച്ച ഒരു വ്യക്തിയെ ഇന്നും ഇന്ത്യക്കാര നായ ഒരാള്‍ ആദരിക്കുകയും വാഴ്ത്തുകയും ചെയ്യുന്നതില്‍ അത്ഭുതമില്ലേ? ഇനി, രണ്ടാമത്തെയും മൂന്നാമത്തെയും ഉപാധിയെ ക്കുറിച്ച് ചിന്തിക്കാം: ഒരു പ്രത്യേക ദേശത്തിന്റെയോ വര്‍ഗത്തിന്റെയോ പ്രാദേശികവും താല്ക്കാലികവുമായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തെക്കുറിച്ചു ചര്‍ച്ചചെയ്ത് മുഹമ്മദ്നബി സമയം ചെലവഴിച്ചിട്ടില്ല. മനുഷ്യരാശിയു ടെ മൌലികവും സാര്‍വലൌകികവുമായ പ്രശ്നം (അതു പരിഹരിക്കപ്പെട്ടാല്‍ നിസ്സാരവും ശാഖാപരവുമായ മറ്റു പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കപ്പെടും) പരിഹരിക്കാനാ ണ് തന്റെ ശക്തിയും സ്വാധീനവും അദ്ദേഹം വിനിയോ ഗിച്ചത്. എന്തായിരുന്നു ആ പ്രശ്നം? മനുഷ്യജീവിതം പ്രപ ഞ്ച ഘടനക്കനുരൂപമായിരിക്കണം. കാരണം പ്രപഞ്ചത്തി ന്റെ ഒരു ഘടകമാണ് മനുഷ്യന്‍. ഒരു ഘടകം മൊത്തം ഘടനക്കു വിപരീതമായി നീങ്ങുന്നതാണ് എല്ലാ നാശത്തി നും കാരണം. ഇതു മനസ്സിലാവണമെങ്കില്‍, കാലത്തിന്റെയും സ്ഥലത്തിന്റെയും സങ്കുചിതത്വത്തില്‍ നിന്ന് അല്‍പമൊ ന്നു ഒഴിഞ്ഞുനില്‍ക്കുക. ഭൂഗോളത്തെയാകമാനം അതിന്റെ തുടക്കം മുതല്‍ ഇന്നോളവും അനന്തകാലം വ രെയുമുള്ള ജനസഞ്ചയത്തോടൊപ്പം മനസ്സില്‍ കാണുക. ഏതെങ്കിലുമൊരു കാലഘട്ടമോ ജനവിഭാഗമോ വീക്ഷണവട്ടത്തില്‍ നിന്നു ഒഴിഞ്ഞു പോകാതിരിക്കുക യും വേണം. അനന്തരം ലോകത്തുണ്ടായതും ഉണ്ടാവാനി ടയുള്ളതുമായ തിന്മകളുടെ അടിവേരു കണ്ടെത്താന്‍ ശ്രമിക്കുക. ആഴത്തിലേക്കു ഇറങ്ങി ആലോചിക്കുകയും ചര്‍ച്ച നടത്തുകയും വീണ്ടും ചിന്തിക്കുകയും ഇറങ്ങി പരിശോധിക്കുകയും ചെയ്യുക. അവസാനം എത്തിച്ചേരുന്ന തീര്‍പ്പ് ഇതായിരിക്കും: ദൈവത്തിനെതിരെയുള്ള മനുഷ്യന്റെ കലാപമാണ് എല്ലാ തിന്മകള്‍ക്കും മൂലഹേതു കാരണം,ദൈവത്തെ ധിക്കരിക്കുന്ന ഒരുത്തന് രണ്ടാലൊ രു ജീവിതരീതിയേ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഒന്നുകില്‍, താന്തോന്നിയും തന്റെ ഏതു പ്രവര്‍ത്തനത്തി നും തന്നോടല്ലാതെ മറ്റാരോടും ഉത്തരം ബോധിപ്പിക്കാനി ല്ലാത്തവനുമായി നടക്കുക. ഇതവനെ സ്വേഛാപ്രമത്തനും അക്രമിയുമാക്കും. മറ്റൊരു മാര്‍ഗം, ദൈവമല്ലാത്ത മറ്റുവല്ല വര്‍ക്കും ആത്മസമര്‍പ്പണം നടത്തുകയാണ്. ലോകത്തി ലെ നാനാതരം സംഘര്‍ഷങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും ഇ താണ് കാരണം. ദൈവത്തെ വിലവെക്കാത്തതുകൊണ്ട് ഇത്തരം തിന്മ കള്‍ എങ്ങനെയാണ് ഉണ്ടാവുന്നത്? ഈ ചോദ്യത്തിന് സരളവും ലളിതവുമായ മറുപടി ഇതാണ്: ദൈവത്തെ വി ലവെക്കാതിരിക്കുകയും ധിക്കരിക്കുകയും ചെയ്യുകയെന്ന തു വസ്തുതക്കും യാഥാര്‍ഥ്യത്തിനും വിരുദ്ധമായ സമീ പനം സ്വീകരിക്കലാണ്. ഈ സമീപനത്തിന്റെ സ്വാഭാവിക ഫലമത്രെ തിന്മ. ഈ പ്രപഞ്ചം ദൈവത്തിന്റെ ഒരു രാഷ്ട്രമാകുന്നു. ഭൂമി, സൂര്യന്‍, ചന്ദ്രന്‍,വായു, പ്രകാശം തുടങ്ങിയുള്ള എ ല്ലാം ദൈവത്തിന്റെ സ്വത്താകുന്നു. ഈ രാഷ്ട്രത്തിലെ ഒരു പൌരനാണ് മനുഷ്യന്‍. പ്രപഞ്ചമാകുന്ന ഈ രാഷ് ട്രത്തിന്റെ നിലനില്‍പ്പിനും ചലനത്തിനും ആധാരമായ വ്യവസ്ഥക്കു വിരുദ്ധമായി അതിലെ ഒരു ഘടകമായ മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നത് വിനാശകരമായ ഫലങ്ങളു ളവാക്കുക സ്വാഭാവികം മാത്രം. തനിക്കു മുകളില്‍, ഉത്തരം ബോധിപ്പിക്കേണ്ട ഒരധി കാരിയുമില്ലെന്ന മനുഷ്യന്റെ വിചാരം യാഥാര്‍ഥ്യത്തോ ടുള്ള ഏറ്റുമുട്ടലാണ്. അതിനാല്‍, അവന്‍ താന്തോന്നിയാ യും ഉത്തരവാദിത്വബോധമില്ലാത്തവനായും പ്രവര്‍ത്തി ക്കുകയും സ്വജീവിതത്തിനു വേണ്ട നിയമങ്ങള്‍ സ്വയം തന്നെ നിര്‍മിക്കുകയും ചെയ്യുമ്പോള്‍ അത് ദുഷ്ഫലങ്ങള്‍ ഉളവാക്കുന്നു. അതുപോലെതന്നെ, ദൈവേതരന്മാരെ അധികാരത്തിന്റെയും ശക്തിയുടെയും ഉടമയായി മനസ്സിലാക്കുകയും അത്തരം ശക്തികളെ ഭയന്നും മോഹിച്ചും അവര്‍ക്കു ആത്മസമര്‍പ്പണം നടത്തുകയും ചെയ്യുന്നതും യാഥാര്‍ഥ്യത്തോടുള്ള ഏറ്റുമുട്ടലാണ്. കാരണം, പ്രപഞ്ചത്തില്‍ ദൈവത്തിനല്ലാതെ, മറ്റാര്‍ക്കും തന്നെ ഈ ശക്തിയും അധികാരവും ഇല്ലെന്നതാണ് വസ്തുത. അതിനാല്‍, ഇത്തരം ജീവിതരീതിയും ദുഷിച്ച ഫലമാണ് ഉളവാക്കുക. ഉത്തമവും സുബദ്ധവുമായ ഫലമുളവാക്കുന്ന ചിന്തയും ജീവിതരീതിയും ഇതൊന്നു മാത്രമാണ്: മനുഷ്യന്‍ ആകാശഭൂമികളുടെ യഥാര്‍ഥ ഭരണാധികാരിക്കു ശിരസ്സു നമിക്കുക. തന്റെ അഹന്തയും ധിക്കാരമനസ്ഥിതിയും അവന്റെ മുമ്പില്‍ അടിയറവെക്കു ക. തന്റെ ഹൃദയപൂര്‍വമായ അനുസരണവും വിധേയത്വ വും കീഴ്വണക്കവും ആ അധികാരിക്കു സമര്‍പ്പിക്കുക. ജീവിതനിയമങ്ങള്‍ സ്വയം പടച്ചുണ്ടാക്കുന്നതിന്, അല്ലെങ്കില്‍, മറ്റുള്ളവരില്‍ നിന്നു കടം കൊള്ളുന്നതിനു പകരം ആ ഒരധികാരിയില്‍ നിന്നു മാത്രം സ്വീകരിക്കുക. ഇതാണ് മനുഷ്യജീവിതത്തിന്റെ ഗുണത്തിനും ക്ഷേമത്തിനും വേണ്ടി മുഹമ്മദ്നബി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍. കിഴക്കിന്റെയോ പടിഞ്ഞാറിന്റെയോ അതിര്‍ത്തികളില്‍ ഒതുങ്ങാത്ത നിര്‍ദേശങ്ങളാണിത്. ഭൂമിയില്‍ എവിടെയെല്ലാം മനുഷ്യവാസമുണ്ടോ, അവിടെയെല്ലാം ജീവിതത്തിന്റെ ഇളകിയ ചക്രങ്ങള്‍ നേരെയാക്കാനുള്ള നിര്‍ദേശം ഇതുമാത്രമാണ്. ഭാവിയിലോ ഭൂതത്തിലോ ഒതുങ്ങി നില്‍ക്കാത്തതുമാണ് ഈ നിര്‍ദേശങ്ങള്‍. 1500 വര്‍ഷങ്ങള്‍ക്കു മുമ്പ് അത് എത്രമാത്രം ശരിയും പ്രായോഗികവുമായിരുന്നുവോ അത്രതന്നെ ഇന്നും അതു ശരിയും പ്രായോഗികവുമാണ്. ലോകനേതാവിനുണ്ടായിരിക്കേണ്ട നാലാമത്തെ ഗുണമാണ് ഇനി അവശേഷിക്കുന്നത്. മുഹമ്മദ്നബി ഒരു സിദ്ധാന്തം സമര്‍പ്പിക്കുക മാത്രമല്ല ചെയ്തത്. ആ സിദ്ധാന്തമനുസരിച്ച് ചൈതന്യപൂര്‍ണവും ഊര്‍ജസ്വല വുമായ ഒരു സമൂഹത്തെ അദ്ദേഹം കെട്ടിപ്പടുക്കുകയും ചെയ്തു. വെറും 23 വര്‍ഷങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം അതു സാധിച്ചത്. ലക്ഷക്കണക്കായ ജനങ്ങളെ ദൈവ ത്തിന്റെ അധികാരത്തിനു കീഴ്വണങ്ങുന്നവരാക്കി അദ്ദേഹം പരിവര്‍ത്തിപ്പിച്ചു. താന്തോന്നിത്തത്തില്‍ നിന്നും സ്വാര്‍ഥത്തില്‍ നിന്നും ആത്മപൂജയില്‍ നിന്നും ദൈവേതരന്മാര്‍ക്കുള്ള വിധേയത്വത്തില്‍ നിന്നും അവരെ മോചിതരാക്കി. അനന്തരം അവരെ ദൈവാനുസരണത്തി ല്‍ ഒരുമിച്ച് ചേര്‍ത്ത് പുതിയ ധാര്‍മിക വ്യവസ്ഥക്കും സാംസ്കാരിക പദ്ധതിക്കും സാമ്പത്തിക ഘടനക്കും ഭരണ സംവിധാനത്തിനും അദ്ദേഹം ജന്മം നല്‍കി. താന്‍ മുന്നോട്ടുവെച്ച സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന ജീവിതരീതി എങ്ങനെയായിരിക്കുമെ ന്നും മറ്റു സിദ്ധാന്തങ്ങളെയപേക്ഷിച്ചു അതെത്രമാത്രം ശുദ്ധവും സ്വഛവും ഉത്തമവുമാണെന്നും അദ്ദേഹം ലോകത്തിനു കാട്ടിക്കൊടുത്തു. ഈ നേട്ടങ്ങള്‍ കാരണമായാണ് മുഹമ്മദ്നബിയെ ലോകനേതാവ് എന്ന് വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തി ന്റെ ഈ പ്രവര്‍ത്തനങ്ങള്‍ ഒരു പ്രത്യേക ദേശത്തിനു വേണ്ടിയായിരുന്നില്ല; മനുഷ്യരാശിക്കാകമാനമായിരുന്നു. അദ്ദേഹം മനുഷ്യവംശത്തിന്റെ പൊതു സ്വത്താണ്. എല്ലാ വര്‍ക്കുമതില്‍ തുല്യാവകാശമാണുള്ളത്. ഈ പൊതു സ്വ ത്ത് ആര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. പക്ഷേ, എന്തുകൊണ്ടാണ് ആളുകള്‍ അതിനെ മുന്‍വിധിയോടെ സമീപിക്കുന്നതെന്ന് നമുക്കറിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല: